ജലസമ്പത്ത് സംബന്ധിച്ച വിവരങ്ങള്‍ ഇനി രഹസ്യമല്ല

ന്യൂഡല്‍ഹി: ജലലഭ്യതയെയും സ്രോതസ്സുകളെയും കുറിച്ചുള്ള വിവരങ്ങള്‍ ഇനി അതി രഹസ്യമല്ല. കാര്യകാരണങ്ങള്‍ വിശദീകരിച്ച് രേഖ ആവശ്യപ്പെടുന്നവര്‍ക്ക്, അവരുടെ ഉദ്ദേശ്യശുദ്ധി ബോധ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറാമെന്ന് കേന്ദ്ര ജല വിഭവ മന്ത്രാലയം പുറത്തിറക്കിയ പുതിയ നയരേഖയില്‍ വ്യക്തമാക്കുന്നു. വിദേശികള്‍ക്ക് വിവരം നല്‍കുന്നതിനും തടസ്സമില്ല.

കിട്ടുന്ന വിവരങ്ങള്‍ കൈമാറാനോ, പ്രസിദ്ധീകരിക്കാനോ പാടില്ല. അതുപയോഗിച്ച് നടത്തുന്ന വിശകലനങ്ങളുടെ ഫലം മാത്രമേ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കൂവെന്ന് നയരേഖയില്‍ വ്യക്തമാക്കുന്നു. വാണിജ്യ ലക്ഷ്യത്തോടെയാണ് വിവരം തേടുന്നതെങ്കില്‍ ഓരോ പ്രദേശത്തിനും പ്രതിവര്‍ഷം 75, 000 രൂപ ഫീസീടാക്കിയായിരിക്കും വിവരങ്ങള്‍ നല്‍കുക. അതേ സമയം വാണിജ്യലക്ഷ്യത്തോടെയല്ലാതെ വിവരങ്ങള്‍ തേടുന്ന ഇന്ത്യക്കാര്‍ ഫീസ് നല്‍കേണ്ടതില്ല.

രണ്ട് തലത്തിലുള്ള പരിശോധനകള്‍ക്ക് ശേഷമായിരിക്കും ജലസമ്പത്ത് സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകന് നല്‍കുക. കേന്ദ്ര ജലക്കമ്മീഷനിലെ ഇതിനായി ചുമതലപ്പെടുത്തിയ ചീഫ് എന്‍ജിനീയര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകന്റെ വിശ്വസിനീയത, ഉദ്ദേശ്യശുദ്ധി എന്നിവയും തേടുന്ന വിവരങ്ങള്‍ക്ക് ഈടാക്കേണ്ട ഫീസും വിലയിരുത്തി അദ്ദേഹം ശുപാര്‍ശ നല്‍കണം. ജലക്കമ്മീഷനിലെ നാല് മുതിര്‍ന്ന അംഗങ്ങളും വിദേശ മന്ത്രാലയത്തിലെ പ്രതിനിധിയും അടങ്ങുന്ന സമിതിയാണ് ശുപാര്‍ശ പരിഗണിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്.

പാകിസ്താനിലേക്കൊഴുകുന്ന സിന്ധു നദിയും അതിന്റെ പോഷക നദികളും അടങ്ങുന്ന ഒന്നാം മേഖലയിലെയും ബംഗ്ലദേശിലേക്കൊഴുകുന്ന ഗംഗ-ബ്രഹ്മപുത്ര-മേഘ്‌ന നദിതടം അടങ്ങുന്ന രണ്ടാം മേഖലയിലെയും വിവരങ്ങള്‍ രഹസ്യരേഖയായാണ് കരുതുന്നത്.എന്നാല്‍ ഇതൊഴികെയുള്ള പ്രദേശങ്ങളിലെ ജലസമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമല്ല.

Mathrubhumi 29/8/2013

Read more »

പാരിസ്ഥിതികാനുമതിയും ലൈസൻസും ഇല്ലാത്ത മണൽ വാരൽ ഹരിത ട്രിബ്യൂണൽ നിരോധിച്ചു

ന്യൂഡല്‍ഹി: പരിസ്ഥിതി അനുമതി ഇല്ലാതെയുള്ള മണല്‍ വാരല്‍ ദേശീയ ഹരിത ട്രിബ്യൂണന്‍ നിരോധിച്ചു. മണല്‍ ഖനനം ദേശീയപ്രാധാന്യമുള്ള വിഷയമാണ്. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി.
രാജ്യത്തെ നദികളില്‍ നിന്ന് മണല്‍ വാരുന്നതിന് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെയോ തത്തുല്യ അധികാരമുള്ള മറ്റ് കേന്ദ്രങ്ങളുടെയോ അനുമതി വേണമെന്നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ അഞ്ചംഗ കമ്മീഷന്റേതാണ് ഉത്തരവ്.
രാജ്യത്തെ നദീതീരങ്ങളില്‍ നിന്നും നദികളില്‍ നിന്നും മണല്‍ വാരുന്നതിന്ദേശീയ ഹരിത ട്രിബ്യൂണല്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികളുടെയോ അനുമതി വേണമെന്നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. അനധികൃത മണല്‍ ഖനനം വഴി സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്.

Read more »

ദിവസം 333 ഏക്കർ വനം ഇല്ലാതാവുന്നു

ബംഗളൂരു: വികസന പദ്ധതികള്‍ക്കായി രാജ്യത്ത് പ്രതിദിനം 135 ഹെക്ടര്‍ (333 ഏക്കര്‍) വനം നശിപ്പിക്കുന്നതായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം.
2013 ഏപ്രിലില്‍ മാത്രം 4493 ഹെക്ടര്‍ (11098 ഏക്കര്‍) കാട് വെട്ടിത്തെളിച്ചു. ഫെബ്രുവരിയില്‍ ഇത് 3316 ഹെക്ടര്‍, ജനുവരിയില്‍ 5004 ഹെക്ടര്‍, 2012 ഡിസംബറില്‍ 4687 ഹെക്ടര്‍ എന്നിങ്ങനെ നശിച്ചു. 
ഒരുവിഭാഗം പരിസ്ഥിതി പ്രവര്‍ത്തകര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് പരിസ്ഥിതി വനം മന്ത്രാലയം ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
അതേസമയം, യഥാര്‍ഥ വനനശീകരണം ഈ കണക്കുകളേക്കാള്‍ ഏറെ കൂടുതലാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.ഓരോ പദ്ധതിക്കും ആവശ്യമായതിനേക്കാള്‍ 100 ഏക്കറെങ്കിലും അധികം ഭൂമി ഏറ്റെടുക്കുന്നതായി എന്‍വയണ്‍മെന്‍റ് ഇംപാക്ട് അസസ്മെന്‍റ് റിസോഴ്സസ് ആന്‍ഡ് റെസ്പോണ്‍സ് സെന്‍ററിന്‍െറ (ഇ.ആര്‍.സി) പഠനം വ്യക്തമാക്കുന്നു.

Madhyamam 12/6/2013

Read more »

അണ്ടു മോഹിച്ച കാടിനെ വീട്ടിലെത്തിച്ചയാൾ

നടുവണ്ണൂര്‍ വീടിനോട് ചേര്‍ന്ന മൂന്നേക്കറില്‍ കാടു വളര്‍ത്തി റിട്ട. അധ്യാപകന്‍ ഇ. പത്മനാഭന്‍ നായര്‍ വന സ്നേഹം സാക്ഷാത്കരിക്കുന്നു.
ഒന്‍പതാം ക്ലാസിലായിരി ക്കെ സ്കൂളില്‍നിന്നു കക്കയത്തേക്കു നടത്തിയ പഠന യാത്രയാണ് കാട്ടൂര്‍ പഞ്ചായത്തിലെ തിരുവോട് ഇ. പത്മനാഭന്‍ നായരെ പ്രകൃതിസ്നേഹിയാക്കിയത്. നിബഡ വനദൃശ്യങ്ങള്‍ ഉണര്‍ത്തിയ കൗതുകം സ്വന്തമായി കാടു വളര്‍ത്താന്‍ പ്രരണയായി. വല്ലോറമലയോട് ചേര്‍ന്ന റിട്ട. അധ്യാപകന്‍ വീടിനോട് ചേര്‍ന്ന മൂന്നേക്കറില്‍ കാടു വളര്‍ത്തുന്നു.
കുടുംബ സ്വത്തായി ലഭിച്ച ഭൂമി ആദ്യകാലത്ത് പച്ചില സംഭരണത്തിനായി മാറ്റിവച്ചതായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ തെങ്ങിനും നെല്ലിനും മറ്റു കൃഷി ആവശ്യങ്ങള്‍ക്കും ഇവിടെനിന്ന് പച്ചില വെട്ടുമായിരുന്നു. എന്നാല്‍, 25 വര്‍ഷത്തി ലധികമായി ഇതു ചെ‡ാറില്ല. ജനവാസ കേന്ദ്രമായതിനാല്‍ വളര്‍ത്തു മൃഗങ്ങള്‍ കയറാതിരിക്കാന്‍ പറമ്പിനു ചുറ്റും വേലികെട്ടി സംരക്ഷിച്ചു. അകത്തേക്ക് ഒന്നിനും പ്രവേശനമില്ലാത്തതിനാല്‍ കാടുവളരാന്‍ തുടങ്ങി. ഇരുള്‍, മരുത്, കൊന്ന, മുള, കുന്നി, മഹാഗണി, മാവ്, ƒാവ്, പീനാറി, ഇലഞ്ഞി, താന്നി, ആല്‍, ആനക്കൈത, ഏഴിലം പാല, കാഞ്ഞിരം, പന, അകില്‍, മട്ടി, കശുമാവ്, ഉപ്പൂത്തി തുടങ്ങിയ മരങ്ങളും കാശാവ്, നിരന്തവള്ളി, മുള്‍വള്ളി, വാറ്റുപുല്ല്, അരിപ്പൂചെടി എന്നിവയും ഇവിടെയുണ്ട്.
മഴവെള്ളം ഒലിച്ചുപോകാതിരിക്കാന്‍ വളപ്പ് തൊടികളായി തിരിച്ചിട്ടുണ്ട്. ഇലകള്‍ കൊഴിഞ്ഞു വീണ് പ്രതലവും സ്വഭാവിക വനത്തിലേതുപോലെ യായി. ഒട്ടേറെപക്ഷികളും ഇവിടെ കൂടൊരുക്കുന്നു. മലമുഴക്കി വേഴാമ്പല്‍ അതിഥിയായെത്താറുണ്ട്. മുയല്‍, മുള്ളന്‍പന്നി, കുറുക്കന്‍, ഉടുമ്പ്, കീരി, പാമ്പുകള്‍, അപൂര്‍വയിനം ചിത്രശലഭങ്ങള്‍ തുടങ്ങിയവയും കാട്ടില്‍ കഴിയുന്നു.
വാകയാട് ഹയര്‍സെക്കന്‍ഡറി സ്കൂളിനോട് ചേര്‍ന്ന മലയില്‍ പൊതുവെ ജലക്ഷാമം ഉണ്ട്. എന്നാല്‍, മൂന്നേക്കറില്‍ പടര്‍ന്നു കിടക്കുന്ന കാട് ഉള്ളതിനാല്‍ പരിസരത്തെ കിണറുകളില്‍ ഏതു വേനലിലും വെള്ളം കിട്ടും. വീട്ടുമുറ്റത്ത് അപൂര്‍വയിനം ഒൗഷധച്ചെടികളും പത്മാനഭന്‍ നായര്‍ വളര്‍ത്തുന്നുണ്ട്.
സ്വന്തം കാട്ടില്‍നിന്നു വെട്ടിയെടുത്ത പ്രത്യേകയിനം മുളകൊണ്ട് നിര്‍മിച്ച ചട്ടിയിലാണ് ചെടികളുള്ളത്. സജീവ രാഷ്ട്രീയ_ സാമൂഹിക പ്രവര്‍ത്തകനായ ഇദ്ദേഹം സഞ്ചാരപ്രിയന്‍ കൂടിയാണ്. ഹിമാലയം അടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

കടപ്പാട്: മലയാള മനോരമ, 20 1 3   ജൂൺ 5,

Read more »

പമ്പ വനം ഡിവിഷനില്‍ അഞ്ച് കടുവകളുടെ സാന്നിധ്യം

ശബരിമല • സന്നിധാനം ഉള്‍പ്പെടുന്ന പന്പ വനം ഡിവിഷന്‍ പരിധിയില്‍ അഞ്ചു കടുവകളുടെ സാന്നിധ്യം കണ്ടെത്തി. പ്രത്യേക നിരീക്ഷണ ക്യാമറകള്‍ ഉപയോഗിച്ചു വനംവകുപ്പു നടത്തിയ കണക്കെടുപ്പിലാണ് പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിന്‍റെ പശ്ചിമ മേഖലയായ പന്പ ഡിവിഷനില്‍ കടുവകളെ കണ്ടെത്തിയത്.

ഇവയില്‍ ഒരെണ്ണം ശബരിമല സന്നിധാനത്തു നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ കുന്നാറിനു സമീപത്ത് ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. കുന്നാറില്‍ കണ്ടെത്തിയ കടുവ സാമാന്യം വലുപ്പമുള്ളതു തന്നെയാണെന്നു വനംവകുപ്പ് അധികൃതര്‍ പറയുന്നു. എങ്കിലും ഇത് കാടിറങ്ങുന്നതു വിരളമാണെന്നതിനാല്‍ ഭയപ്പെടാനിലെ്ലന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

രാജ്യത്തെ മുഴുവന്‍ കടുവാ സംരക്ഷണ കേന്ദ്രങ്ങളിലെയും കടുവകളുടെ എണ്ണം കണ്ടെത്താനായി നടത്തുന്ന കണക്കെടുപ്പിന്‍റെ ഭാഗമായാണ് പന്പ ഡിവിഷനിലും സര്‍വേ നടത്തിയത്.

മറ്റു ഡിവിഷനുകളിലേതിനു സമാനമായി നവംബര്‍ മാസത്തില്‍ കണക്കെടുക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ശബരിമല തീര്‍ഥാടനം പരിഗണിച്ചു സന്നിധാനം ഉള്‍പ്പെടുന്ന പന്പ ഡിവിഷനില്‍ കണക്കെടുപ്പു നേരത്തെയാക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി ഒക്‌ടോബറിലാണ് വനം ഡിവിഷന്‍ പരിധിയിലെ 32 ഇടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്.

ഒരുമാസം തുടര്‍ച്ചയായി ബാറ്ററി ചാര്‍ജ് നില്‍ക്കുന്നതും ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ പ്രത്യേക നിരീക്ഷണ ക്യാമറകളാണ് വനപ്രദേശങ്ങളില്‍ സ്ഥാപിച്ചത്. ഒരുമാസത്തോളം നീണ്ട കണക്കെടുപ്പിനൊടുവിലാണ് ഡിവിഷന്‍ പരിധിയില്‍ അഞ്ചു കടുവകളെ കണ്ടെത്തിയത്.

കടുവയെ കൂടാതെ ആന, കാട്ടുപോത്ത്, മ്ലാവ്, മുള്ളന്‍പന്നി, മാന്‍, കാട്ടുകോഴി, കാട്ടുപന്നി, കരടി തുടങ്ങിയ വന്യജീവികള്‍ വനം ഡിവിഷനില്‍ സുലഭമാണെന്നു ക്യാമറാ ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മറ്റു ഡിവിഷനുകളില്‍ പുലി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും പന്പ ഡിവിഷനില്‍ ഇവയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മലയാള മനോരമ 4/12/2012

Read more »

കടുവാ സങ്കേതങ്ങളിലെ വിനോദ സഞ്ചാരം: പൂര്‍ണനിരോധനം സുപ്രീം കോടതി നീക്കി

ന്യൂഡല്‍ഹി • കടുവാ പരിപാലനത്തിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ വിജ്ഞാപനം ചെയ്ത പശ്ചാത്തലത്തില്‍, കടുവാ സങ്കേതങ്ങളിലെ കേന്ദ്രഭാഗങ്ങളില്‍ വിനോദ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ പൂര്‍ണ നിരോധനം സുപ്രീം കോടതി നീക്കി. കടുവാ സങ്കേതങ്ങളിലും അവയുടെ കരുതല്‍ മേഖലകളിലും സ്ഥിതിചെയ്‌യുന്ന ക്ഷേത്രങ്ങളില്‍ തീര്‍ഥാടക നിയന്ത്രണമുള്‍പ്പെടെ വ്യവസ്ഥ ചെയ്‌യുന്നതും കേന്ദ്ര ഭാഗങ്ങളുടെ 20% പ്രദേശത്തു വിനോദസഞ്ചാരം അനുവദിച്ചുള്ളതുമാണു മാര്‍ഗനിര്‍ദേശങ്ങള്‍.
Photo courtesy: http://www.nirajkedar.com


നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും സംസ്ഥാനങ്ങള്‍ കടുവാ പരിപാലന പദ്ധതി ആറു മാസത്തിനകം തയാറാക്കണമെന്നും ജഡ്ജിമാരായ എ.കെ. പട്നായിക്, സ്വതന്തര്‍ കുമാര്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. സംസ്ഥാനങ്ങള്‍ തയാറാക്കുന്ന പദ്ധതി ദേശീയ കടുവാ പരിപാലന അതോറിറ്റിയുടെ (എന്‍ടിസിഎ) അംഗീകാരത്തിനായി നല്‍കണം. അതോറിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ പദ്ധതി നടപ്പാക്കാന്‍ പാടുള്ളൂ. 

മാര്‍ഗനിര്‍ദേശങ്ങളിലെ ഏതെങ്കിലും വ്യവസ്ഥകളോടു വിയോജിപ്പുള്ളവര്‍ക്ക് അത് ഉചിതമായ അധികാരസ്ഥാനത്തു ചോദ്യംചെയ്‌യാമെന്നും ബെഞ്ച് വിശദീകരിച്ചു. വ്യവസ്ഥകളൊന്നും ശരിവയ്ക്കാനോ റദ്ദാക്കാനോ കോടതി തയാറായില്ല. ഫലത്തില്‍, മാര്‍ഗനിര്‍ദേശങ്ങളില്‍ വിയോജിപ്പുണ്ടെങ്കില്‍ സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാം.

കേന്ദ്രം വിജ്ഞാപനം ചെയ്തിട്ടുള്ളതു മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ്. അവയുടെ അടിസ്ഥാനത്തില്‍ ഒാരോ കടുവാ സങ്കേതത്തിനും പ്രത്യേകമായ പദ്ധതിയാണു സംസ്ഥാനങ്ങള്‍ തയാറാക്കേണ്ടതെന്നു നിയമവൃത്തങ്ങള്‍ വിശദീകരിച്ചു. പെരിയാറിനും പറന്പിക്കുളത്തിനും രണ്ടിടത്തെയും പ്രത്യേകതകള്‍ കണക്കിലെടുത്തുള്ള സമഗ്രപദ്ധതികളാണു കേരളം തയാറാക്കേണ്ടത്. 

കടുവാ സങ്കേതങ്ങളിലും അവയ്ക്കു ചുറ്റുമുള്ള കരുതല്‍ മേഖലകളിലും സ്ഥിതിചെയ്‌യുന്ന തീര്‍ഥാടന കേന്ദ്രങ്ങള്‍ക്കു  മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്. ശബരിമല, മംഗളാദേവി ക്ഷേത്രങ്ങള്‍ പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ കരുതല്‍ മേഖലയിലാണ്. അപ്പോള്‍, സംസ്ഥാനം തയാറാക്കുന്ന പദ്ധതിയില്‍ ക്ഷേത്രങ്ങള്‍ സംബന്ധിച്ച താല്‍പര്യങ്ങള്‍ കണക്കിലെടുത്തുള്ള നിര്‍ദേശങ്ങളാവാം. അവ എത്രകണ്ടു കേന്ദ്രത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങളുമായി ഒത്തുപോകുന്നുവെന്ന് എന്‍ടിസിഎയെ ബോധ്യപ്പെടുത്തണമെന്നു മാത്രം. 

കടുവാ പരിപാലനം, അനുവദനീയ മേഖലകളില്‍ പരിസ്ഥിതി സൗഹാര്‍ദപരമായ ടൂറിസം, മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ തീര്‍ഥാടന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം എന്നിവയ്ക്ക് ഊന്നല്‍നല്‍കിയുള്ള പദ്ധതിയാണു സംസ്ഥാനം തയാറാക്കേണ്ടതെന്നു പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍, നിലവില്‍ മാസ്റ്റര്‍ പ്ളാന്‍ പ്രകാരം ശബരിമലയില്‍ ഉദ്ദേശിച്ചിട്ടുള്ള വികസന പദ്ധതികളെ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധിക്കില്ല. വനയിതര ആവശ്യങ്ങള്‍ക്കായി ശബരിമലയില്‍ 12.675 ഹെക്ടര്‍ വനഭൂമി ഉപയോഗിക്കാന്‍ 2005ല്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. മുന്‍ ഉത്തരവുകളൊന്നും പുനഃപരിശോധിക്കിലെ്ലന്നു കോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. 

കടുവാ സങ്കേതങ്ങള്‍ക്കു ചുറ്റും ജീവിക്കുന്ന ആദിവാസി വിഭാഗങ്ങളെ പുനരധിവസിപ്പിച്ച് വന്യജീവി സംരക്ഷകരായി മാറ്റണമെന്നു മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. വന്യജീവി സംരക്ഷണത്തിനു ശന്പളം, ജലസേചന സൗകര്യമുള്ള കൃഷിഭൂമി, ആരോഗ്യ പരിപാലന_താമസ സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ക്ഷേമ പാക്കേജ് ആണു നിര്‍ദേശിച്ചിട്ടുള്ളത്. 

മാര്‍ഗനിര്‍ദേശങ്ങള്‍ രാജ്യത്തെ 41 കടുവാ സങ്കേതങ്ങള്‍ക്കുമായി വിജ്ഞാപനം ചെയ്തതായി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്സിങ്ങും ഹാരീസ് ബീരാനും കോടതിയെ അറിയിച്ചു. കഴിഞ്ഞ ജൂലൈ 24ന് ആണ് അജയ് ദുബെ എന്നയാളുടെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച കോടതി കടുവാ സങ്കേതങ്ങളില്‍ വിനോദ സഞ്ചാരത്തിനു പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയത്. 

Mnorama online:17/10/2012

Read more »

Nilgiri tahr sighted at new location

K. S. Sudhi

The Hidnu, June 25, 2012  
Nilgiri tahr, the endangered mountain ungulate species, was sighted recently at a new location, the Adimali forest in Idukki district.
The animals were sighted by Forest guards who were surveying the area as part of the elephant census. The presence of the ungulates has been reported for the first time from the region, said N.C. Induchoodan, Divisional Forest Officer, Munnar.
Five animals were sighted on a steep hill at Muthanmudi, near the Choorakettan tribal settlement in the Adimali range of the Munnar Forest Division. A Forest guard of the Panamkutti Forest Station took photographs of two Nilgiri tahrs during the trip from the area, which is at a height of 1,700 metres.
“We did not expect to see tahrs in the region, which is at an aerial distance of 20 km from the Eravikulam National Park where two-thirds of the world’s mountain ungulate population is housed,” Dr. Induchoodan said.
The Forest Department will now conduct a detailed survey in the area in August after a let-up in rain. A few tahr enthusiasts have offered to join the survey, which is likely to be held during the Onam holidays, he said.

Endangered animal

The International Union for Conservation of Nature has classified the species as Endangered “because its population size is estimated to number fewer than 2,500 mature individuals, there is an observed continuing decline in the number of mature individuals, and no sub-population contains more than 250 mature individuals.”
According to the IUCN Red list, “the present distribution of the Nilgiri tahr is limited to approximately 5 per cent of the Western Ghats in southern India, in Kerala and Tamil Nadu although not along the border between these two States. In the beginning of this century, the range probably extended northward at least to the Brahmagiri hills of southern Karnataka. The animals are more or less confined to altitudes of 1,200 to 2,600 metres, population as low as 900 may or may not represent pre-human extent of occurrence in elevation.”
Mohan Alampath, a member of the Caprine Species Specialist Group, Species Survival Commission of the IUCN, said the sighting of the animal in the Adimali region was exciting news for those interested in Nilgiri tahr. The area with large grasslands is an ideal habitat for the animals, said Mr. Alampath, who had also served as Wildlife Warden of the Eravikulam National Park.
The animals may establish in the area if offered proper protection from disturbances such as uncontrolled fire and cattle grazing. The two areas where the animals have established in India are the Eravikulam National Park in Kerala and the Mukuruti National Park in Tamil Nadu, he said.
The global population of the ungulate species is estimated to be between 2,000 and 2,500 individuals and shows a decreasing trend. They are found at high elevations on cliffs, grass-covered hills, and open terrain. Principal threats are habitat loss due to domestic livestock and spread of invasive plants and poaching. The population of these animals is small and isolated, making them vulnerable to local extinction. The species faces competition from domestic livestock, according to the IUCN.

Read more »